റിയാദ്: ഇറാന് മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ ക്ഷമയ്ക്കു പരിധിയുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിലൂടെ ഇറാൻ ബ്ലാക്മെയിൽ തന്ത്രം പയറ്റുകയാണ്. ആക്രമണരീതികളെക്കുറിച്ച് ഇറാൻ പുനരാലോചന നടത്തണം. സൗദിക്കും അയൽ രാജ്യങ്ങൾക്കും പ്രാപ്തിയും ശേഷിയുമുണ്ട്.
ആവശ്യമെങ്കിൽ അവ ഉപയോഗിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ഇസ്രയേൽ ഇറാന്റെ വാതകപ്പാടത്ത് ആക്രമണം നടത്തിയതിനു മറുപടിയായി ഇറാൻ ഖത്തറിലെയും സൗദിയിലെയും ഊർജ വ്യവസായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.